കേരള ജനതയുടെ ജീവന്‍വെച്ച് രാഷ്ട്രിയം കളിക്കുന്ന ജനപ്രതിനിധികള്‍ക്ക് അഭിവാദ്യങ്ങള്‍
കേരളത്തിന്റെ ഭൂപടത്തില്‍നിന്നും മൂന്നു ജില്ലകള്‍ അപ്രത്യക്ഷമാകും എന്ന അവസ്ഥ വന്നപ്പോള്‍ ബാക്കി ജില്ലകളില്‍ വോട്ടര്‍മാരുണ്ടല്ലോ എന്ന് സമാധാനിക്കുന്ന ഒരു ഭരണകൂടത്തെയും രാഷ്ട്രിയക്കാരെയും കിട്ടിയതില്‍ മലയാളികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ഏത് അണക്കെട്ട് പൊട്ടിയാലും സുനാമി വന്നാലും തിരുവനന്തപുരത്തെ നിയമസഭയും ദല്‍ഹിയിലെ പാര്ലമെന്റ്ഉം ഒലിച്ച് പോകില്ല എന്ന് ആരെക്കാളും ഇവര്‍ക്ക് നന്നായി അറിയമാല്ലോ.ജനങ്ങളുടെ പ്രതിഷേധസമരങ്ങള്‍ കണ്ട് ആവേശം കേറി പ്രതികരിച്ചതിന് തമിഴ്നാട്ടില്‍നിന്ന് അമ്മ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ പേടിച്ച് പനി പിടിച്ചു മന്ത്രിമാര്‍ വരെ നമുക്ക് ഉണ്ട്. അതിനുശേഷം ഇവരൊക്കെ ഏത് മാളത്തില്‍ പോയി ഒളിച്ചുവെന്ന് അറിയില്ല.പയസ്ഗാര്ഡനില് അന്വേഷിക്കേണ്ടിവരും.ഓരോ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കും എന്ന് പ്രതിജ്ഞ ചെയ്ത് ഭരണത്തില്‍ വന്നവര്‍ക്ക് തമിഴ്നാട്ടിലെ വന്‍കിട കര്‍ഷകരെയും വൈദ്യുതി ഉത്പാദകരെയും സംരക്ഷിക്ഷിക്കാന് മാത്രമാണല്ലോ താല്പര്യം. അണക്കെട്ടിനെപറ്റി പഠനം നടത്തിയ വിദഗ്ദര്‍ 45 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ആണെന്ന് പറയുമ്പോഴും വെറും 450 പേരുടെ ജീവന് മാത്രമാണെന്ന് അപകടത്തില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ 450 പേരുടെ വോട്ട് കൂടുതല്‍ ഉള്ളതുകൊണ്ടാണ് ഭരണത്തില്‍ കടിച്ചു തൂങ്ങി നില്ക്കുന്നതെങ്കിലും ചെയ്തുപോയ വോട്ട് ആരും തിരിച്ചെടുക്കാന്‍ പോകുന്നില്ലല്ലോ. മുല്ലപെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി ജില്ലയോടൊപ്പം അപ്രക്ത്യക്ഷമാകുന്ന ഒന്നുകൂടി ഉണ്ട്. മാണി സാറിന്റെ കേരള കോണ്‍ഗ്രസ്സ്. വംശനാശം പേടിച് വലത് വിട്ട് ഇടതിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണാം. പട പേടിച് പന്തളത്ത് ചെന്നപ്പോ പന്തംകൊളുത്തി പട എന്ന് പറഞ്ഞപോലെ ആയി ജോസഫിന്റെ കാര്യങ്ങള്‍. മുല്ലപ്പെരിയാറിന്റെ സംരക്ഷണത്തിന്റെ പേരില്‍ വര്‍ഷാവര്‍ഷം 120 കോടി തമിഴ്നാടിന്റെ ബജറ്റില്‍ വകയിരുത്തുന്നുണ്ടത്രേ. ഈ തുക മുല്ലപെരിയാറിലെ ചോര്‍ച്ച അടക്കാനല്ല കേരളത്തിലെ മന്ത്രിമാരുടെയും രാഷ്ട്രിയക്കാരുടെയും വായടക്കനാനുപയോഗിക്കുന്നത് എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നപ്പോള്‍ ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കിലും ഏതെന്കിലും മന്ത്രിമാര്‍ക്കെതിരെയോ പാര്‍ട്ടിക്കെതിരെയോ ആരോപണമുയരുമ്പോള്‍ മാധ്യമ സിണ്ടിക്കേറ്റ്, മഞ്ഞപത്രസംസ്കാരം, കൂലിയെഴുത്ത് എന്നിങ്ങനെ ഉള്ള വാക്കുകള്‍ അല്ലെ നമുക്ക് ഓര്മ വരൂ. ഇപ്പൊ ഈ പണത്തിന്റെ കണക്ക് തമിഴ്നാട് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്താന്‍ പോകുകയാണത്രേ. കേരള നേതാക്കളുടെ തമിഴ്നാട്ടിലെ സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണിപ്പോള്‍. വാര്‍ത്ത വെളിയില്‍ വന്നതോടെ അതുവരെ അണക്കെട്ട്, വെള്ളം, ഇടുക്കി എന്നൊക്കെ വാതോരാതെ സംസാരിച്ചവര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നാ ഭാവത്തില്‍ ഇപോ വീട്ടില്‍ തന്നെ ഇരിപ്പാണ്. അഡ്വ.ജനറല്‍ കോടതിയില്‍ പറഞ്ഞത് ഞങ്ങളുടെ അഭിപ്രായമല്ല എന്ന് പറഞ്ഞവര്‍ അതൊക്കെ മാറ്റി പറഞ്ഞു.ഇപ്പൊ വാര്‍ത്ത വന്നിരിക്കുന്നു, റവന്യു വകുപ്പില്‍ നിന്ന് എഴുതിനല്‍കിയ റിപ്പോര്‍ട്ട് ആണ് എ.ജി.കോടതിയില്‍ സമര്‍പ്പിച്ചത് എന്ന്. ഇവിടുത്തെ സര്‍ക്കാര്‍ കോടതിയില്‍ എന്ത് റിപ്പോര്‍ട്ട് നല്‍കണം എന്ന് പോലും ഇപ്പോള്‍ തീരുമാനിക്കുന്നത് പുരട്ചി തലൈവി അല്ലെ. കേരളം ഭരിക്കുന്നത് ആരെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഇനി അവരെ കുറ്റം പറയാന്‍ പറ്റില്ല. മുല്ലപെരിയാര്‍ വിഷയവും എ.ജി വിവാദവും അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അടഞ്ഞത് ജനങ്ങളുടെ ജീവിക്കാനുള്ള പ്രതീക്ഷ കൂടിയാണ്. ആ പേരില്‍ ഇനി ഒരുത്തനും വെയില് കൊള്ളണ്ട എന്നായിരിക്കും മുഖ്യന് ഉദേശിച്ചത്..,.
ദാ...ഇപ്പൊ ശെരിയാക്കിത്തരാം എന്ന് പറഞ്ഞ ചിലര്‍ ഡല്‍ഹിയില്‍പോയി. എന്താണ് ശരിയായത് എന്നറിയില്ല.പ്രധാനമന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസം ഉള്ളതുകൊണ്ടാണ് ഡല്‍ഹിയില്‍ പോകാതിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. ഡല്‍ഹില്‍ പോയി വന്നവരാന്നെങ്കില് പറഞ്ഞത് വിഷയം ദേശിയ ശ്രദ്ധ നേടി, എല്ലാം ശരിയാക്കിത്തരാം എന്നു പ്രധാനമന്ത്രിയുടെ ഉറപ്പ് ലഭിച്ചു എന്നൊക്കെയാണ്. ഭക്ഷണം കഴിക്കാന്‍ മാത്രം വായ തുറക്കുന്ന പ്രധാനമന്ത്രി എന്ത് ഉറപ്പാണ് ഇവര്‍ക്കൊക്കെ നല്‍കിയത്. നമ്മുടെ റവന്യു മന്ത്രി ആണെങ്കില്‍ നമ്മള് പുതിയ ഭൂപടം ഉണ്ടാക്കിയിട്ടുണ്ട്, അതുകൊണ്ട് ഇനി അണക്കെട്ട് പൊട്ടില്ല എന്നൊക്കെയാ. അങ്ങേരു പണ്ട് മൂന്നാര്‍ കയ്യേറ്റം തടയാന്‍ പോയിട്ട് ഇതാ ഇനി നമ്മള് എങ്ങനെ കയ്യേറ്റക്കാരെ ഒഴിപ്പിക്കും എന്ന് കണ്ടോളു എന്ന് പറഞ്ഞിട്ട് അവിടെ നാട്ടിയ ബോര്‍ഡിന്റെ തൂണ്പോലും പിന്നെ ആരും കണ്ടില്ല. ചോദിക്കുന്നതെന്തോ പറയുന്നതെന്തോ എന്നല്ലേ അങ്ങരുടെ ഒരു ലൈന്‍. .,.
അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടഉം പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ ആയി തമിഴന്മാരുറെ കാര്യം. 35 ലക്ഷം ജീവന് വെച്ച ജയലളിത വില പേശുമ്പോഴും കേരളം തമിഴ്നാടിനോട് നീതി കാണിക്കണം എന്നാണ് തമിഴന്മാരുടെ വാദം. ഇപ്പൊ ഇടുക്കി ജില്ലകൂടി വേണമത്രേ. ഇടുക്കിയിലെ വീടുകളില്‍ ആക്രമിക്കുകയും തമിഴ്നാട്ടിലെ മലയാളികളുടെ കടകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുംബോഴും മലയാളികള്‍ സംയമനം പാലിക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തമിഴ്നാട്ടില്‍ ജോസ്കോ, ആലുക്കാസ് എന്നി കടകള്‍ ആക്രമിക്കപ്പെട്ടു. കൊച്ചിയില്‍ ചെന്നൈ സില്ക്ക്സം ശരവണഭവനും പത്മനാഭന്റെ മണ്ണില്‍ പുതിയതായി വന്ന പോത്തീസും ഒരു മലയാളിപോലും ആക്രമിച്ചിട്ടില്ല. ഇതൊക്കെ മനസ്സിലാക്കാന്‍ കഴുതപ്പാല് കുടിച്ചു വളര്‍ന്നവര്‍ക്ക് എവിടെയാ ബുദ്ധി. നാളെ മുതല്‍ ബ്രാണ്ടി തണ്ണി ഒഴിക്കാതെ അടിക്കേണ്ടിവരും എന്ന് പറഞ്ഞാല്‍ അതുമതി തമിഴര്‍ക്ക് കേരളം ആക്രമിക്കാന്‍.,.
എന്തിനു ഇനി മറ്റുള്ളവരെ കുറ്റം പറയണം. ബ്രിട്ടീഷ്കാര് ഉണ്ടാക്കിയ കരാര്‍ പുതുക്കിനല്‍കിയതും നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തന്നെ അല്ലെ. കുടിവെളളത്തോടൊപ്പം വൈദ്യുതി ഉത്പാദിപ്പിക്കാനും അനുമതി നല്കി. അതുവഴി കോടികള്‍ ഉണ്ടാക്കുന്നു അവര്‍. പഴയ കരാര്‍ റദ്ദ് ചെയ്യാനും അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യാനും തമിഴ്നാടിന്റെ അനുമതി വേണ്ട എന്ന് നിയമോപദേശം ലഭിച്ചിട്ടും അതിനൊന്നും നമ്മുടെ സര്‍ക്കാര്‍ തയ്യാറല്ല. നമ്മളെ അവസാനം ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളം കൊടുത്തെ അവരടങ്ങു. പുതിയ അണക്കെട്ട് നിര്‍മിച്ചാലും പ്രശ്നങ്ങള്‍ തീരില്ലല്ലോ.പുതിയതിന്റെ പണി പൂര്‍ത്തിയാകുംവരെ പഴയത് നില്കില്ല. നിലവില്‍ 130 അടിയില്‍നിന്ന് വെള്ളം താഴ്ത്താന്‍ സംവിധാനം ഇല്ലാത്ത അണക്കെട്ടില്‍ 120 അടി ആക്കാന്‍ തീരുമാനം എടുത്തവരല്ലേ നമ്മളെ ജനപ്രതിനിധികള്‍. തീരുമാനം എടുത്തിട്ട് എന്തായി. ഒന്നും നടപ്പിലായില്ല.
വരാനുള്ളത് വഴിയില്‍ തടയാന്‍ ഒരു അണക്കെട്ടിനും പറ്റില്ലല്ലോ. ഒരു കാര്യത്തില്‍ മാത്രം സമാധാനിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ രാഷ്ട്രിയക്കാരനെന്നോ വേര്‍തിരിവില്ലല്ലോ, വരാന്‍പോകുന്ന പ്രളയത്തിനു.ഇതൊരു വിജയത്തിനും പിന്നില്‍ ഒരു സ്ത്രീയുടെ കരങ്ങള്‍ ഉണ്ടാകും എന്ന് പറയുന്നത് ഇവിടെ തിരുതിയെഴുതാം. ഒരു സ്ത്രീ വിചാരിച്ചാല്‍ ഇതൊരു ദേശത്തെയും ഇല്ലാതാക്കാം.
അമ്മക്ക് വാഴ്ത്തുക്കള്‍...
കേരളത്തിന്റെ ഭൂപടത്തില്‍നിന്നും മൂന്നു ജില്ലകള്‍ അപ്രത്യക്ഷമാകും എന്ന അവസ്ഥ വന്നപ്പോള്‍ ബാക്കി ജില്ലകളില്‍ വോട്ടര്‍മാരുണ്ടല്ലോ എന്ന് സമാധാനിക്കുന്ന ഒരു ഭരണകൂടത്തെയും രാഷ്ട്രിയക്കാരെയും കിട്ടിയതില്‍ മലയാളികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ഏത് അണക്കെട്ട് പൊട്ടിയാലും സുനാമി വന്നാലും തിരുവനന്തപുരത്തെ നിയമസഭയും ദല്‍ഹിയിലെ പാര്ലമെന്റ്ഉം ഒലിച്ച് പോകില്ല എന്ന് ആരെക്കാളും ഇവര്‍ക്ക് നന്നായി അറിയമാല്ലോ.ജനങ്ങളുടെ പ്രതിഷേധസമരങ്ങള്‍ കണ്ട് ആവേശം കേറി പ്രതികരിച്ചതിന് തമിഴ്നാട്ടില്‍നിന്ന് അമ്മ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ പേടിച്ച് പനി പിടിച്ചു മന്ത്രിമാര്‍ വരെ നമുക്ക് ഉണ്ട്. അതിനുശേഷം ഇവരൊക്കെ ഏത് മാളത്തില്‍ പോയി ഒളിച്ചുവെന്ന് അറിയില്ല.പയസ്ഗാര്ഡനില് അന്വേഷിക്കേണ്ടിവരും.ഓരോ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കും എന്ന് പ്രതിജ്ഞ ചെയ്ത് ഭരണത്തില്‍ വന്നവര്‍ക്ക് തമിഴ്നാട്ടിലെ വന്‍കിട കര്‍ഷകരെയും വൈദ്യുതി ഉത്പാദകരെയും സംരക്ഷിക്ഷിക്കാന് മാത്രമാണല്ലോ താല്പര്യം. അണക്കെട്ടിനെപറ്റി പഠനം നടത്തിയ വിദഗ്ദര്‍ 45 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ആണെന്ന് പറയുമ്പോഴും വെറും 450 പേരുടെ ജീവന് മാത്രമാണെന്ന് അപകടത്തില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ 450 പേരുടെ വോട്ട് കൂടുതല്‍ ഉള്ളതുകൊണ്ടാണ് ഭരണത്തില്‍ കടിച്ചു തൂങ്ങി നില്ക്കുന്നതെങ്കിലും ചെയ്തുപോയ വോട്ട് ആരും തിരിച്ചെടുക്കാന്‍ പോകുന്നില്ലല്ലോ. മുല്ലപെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി ജില്ലയോടൊപ്പം അപ്രക്ത്യക്ഷമാകുന്ന ഒന്നുകൂടി ഉണ്ട്. മാണി സാറിന്റെ കേരള കോണ്‍ഗ്രസ്സ്. വംശനാശം പേടിച് വലത് വിട്ട് ഇടതിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണാം. പട പേടിച് പന്തളത്ത് ചെന്നപ്പോ പന്തംകൊളുത്തി പട എന്ന് പറഞ്ഞപോലെ ആയി ജോസഫിന്റെ കാര്യങ്ങള്‍. മുല്ലപ്പെരിയാറിന്റെ സംരക്ഷണത്തിന്റെ പേരില്‍ വര്‍ഷാവര്‍ഷം 120 കോടി തമിഴ്നാടിന്റെ ബജറ്റില്‍ വകയിരുത്തുന്നുണ്ടത്രേ. ഈ തുക മുല്ലപെരിയാറിലെ ചോര്‍ച്ച അടക്കാനല്ല കേരളത്തിലെ മന്ത്രിമാരുടെയും രാഷ്ട്രിയക്കാരുടെയും വായടക്കനാനുപയോഗിക്കുന്നത് എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നപ്പോള്‍ ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കിലും ഏതെന്കിലും മന്ത്രിമാര്‍ക്കെതിരെയോ പാര്‍ട്ടിക്കെതിരെയോ ആരോപണമുയരുമ്പോള്‍ മാധ്യമ സിണ്ടിക്കേറ്റ്, മഞ്ഞപത്രസംസ്കാരം, കൂലിയെഴുത്ത് എന്നിങ്ങനെ ഉള്ള വാക്കുകള്‍ അല്ലെ നമുക്ക് ഓര്മ വരൂ. ഇപ്പൊ ഈ പണത്തിന്റെ കണക്ക് തമിഴ്നാട് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്താന്‍ പോകുകയാണത്രേ. കേരള നേതാക്കളുടെ തമിഴ്നാട്ടിലെ സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണിപ്പോള്‍. വാര്‍ത്ത വെളിയില്‍ വന്നതോടെ അതുവരെ അണക്കെട്ട്, വെള്ളം, ഇടുക്കി എന്നൊക്കെ വാതോരാതെ സംസാരിച്ചവര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നാ ഭാവത്തില്‍ ഇപോ വീട്ടില്‍ തന്നെ ഇരിപ്പാണ്. അഡ്വ.ജനറല്‍ കോടതിയില്‍ പറഞ്ഞത് ഞങ്ങളുടെ അഭിപ്രായമല്ല എന്ന് പറഞ്ഞവര്‍ അതൊക്കെ മാറ്റി പറഞ്ഞു.ഇപ്പൊ വാര്‍ത്ത വന്നിരിക്കുന്നു, റവന്യു വകുപ്പില്‍ നിന്ന് എഴുതിനല്‍കിയ റിപ്പോര്‍ട്ട് ആണ് എ.ജി.കോടതിയില്‍ സമര്‍പ്പിച്ചത് എന്ന്. ഇവിടുത്തെ സര്‍ക്കാര്‍ കോടതിയില്‍ എന്ത് റിപ്പോര്‍ട്ട് നല്‍കണം എന്ന് പോലും ഇപ്പോള്‍ തീരുമാനിക്കുന്നത് പുരട്ചി തലൈവി അല്ലെ. കേരളം ഭരിക്കുന്നത് ആരെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഇനി അവരെ കുറ്റം പറയാന്‍ പറ്റില്ല. മുല്ലപെരിയാര്‍ വിഷയവും എ.ജി വിവാദവും അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അടഞ്ഞത് ജനങ്ങളുടെ ജീവിക്കാനുള്ള പ്രതീക്ഷ കൂടിയാണ്. ആ പേരില്‍ ഇനി ഒരുത്തനും വെയില് കൊള്ളണ്ട എന്നായിരിക്കും മുഖ്യന് ഉദേശിച്ചത്..,.
ദാ...ഇപ്പൊ ശെരിയാക്കിത്തരാം എന്ന് പറഞ്ഞ ചിലര്‍ ഡല്‍ഹിയില്‍പോയി. എന്താണ് ശരിയായത് എന്നറിയില്ല.പ്രധാനമന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസം ഉള്ളതുകൊണ്ടാണ് ഡല്‍ഹിയില്‍ പോകാതിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. ഡല്‍ഹില്‍ പോയി വന്നവരാന്നെങ്കില് പറഞ്ഞത് വിഷയം ദേശിയ ശ്രദ്ധ നേടി, എല്ലാം ശരിയാക്കിത്തരാം എന്നു പ്രധാനമന്ത്രിയുടെ ഉറപ്പ് ലഭിച്ചു എന്നൊക്കെയാണ്. ഭക്ഷണം കഴിക്കാന്‍ മാത്രം വായ തുറക്കുന്ന പ്രധാനമന്ത്രി എന്ത് ഉറപ്പാണ് ഇവര്‍ക്കൊക്കെ നല്‍കിയത്. നമ്മുടെ റവന്യു മന്ത്രി ആണെങ്കില്‍ നമ്മള് പുതിയ ഭൂപടം ഉണ്ടാക്കിയിട്ടുണ്ട്, അതുകൊണ്ട് ഇനി അണക്കെട്ട് പൊട്ടില്ല എന്നൊക്കെയാ. അങ്ങേരു പണ്ട് മൂന്നാര്‍ കയ്യേറ്റം തടയാന്‍ പോയിട്ട് ഇതാ ഇനി നമ്മള് എങ്ങനെ കയ്യേറ്റക്കാരെ ഒഴിപ്പിക്കും എന്ന് കണ്ടോളു എന്ന് പറഞ്ഞിട്ട് അവിടെ നാട്ടിയ ബോര്‍ഡിന്റെ തൂണ്പോലും പിന്നെ ആരും കണ്ടില്ല. ചോദിക്കുന്നതെന്തോ പറയുന്നതെന്തോ എന്നല്ലേ അങ്ങരുടെ ഒരു ലൈന്‍. .,.
അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടഉം പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ ആയി തമിഴന്മാരുറെ കാര്യം. 35 ലക്ഷം ജീവന് വെച്ച ജയലളിത വില പേശുമ്പോഴും കേരളം തമിഴ്നാടിനോട് നീതി കാണിക്കണം എന്നാണ് തമിഴന്മാരുടെ വാദം. ഇപ്പൊ ഇടുക്കി ജില്ലകൂടി വേണമത്രേ. ഇടുക്കിയിലെ വീടുകളില്‍ ആക്രമിക്കുകയും തമിഴ്നാട്ടിലെ മലയാളികളുടെ കടകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുംബോഴും മലയാളികള്‍ സംയമനം പാലിക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തമിഴ്നാട്ടില്‍ ജോസ്കോ, ആലുക്കാസ് എന്നി കടകള്‍ ആക്രമിക്കപ്പെട്ടു. കൊച്ചിയില്‍ ചെന്നൈ സില്ക്ക്സം ശരവണഭവനും പത്മനാഭന്റെ മണ്ണില്‍ പുതിയതായി വന്ന പോത്തീസും ഒരു മലയാളിപോലും ആക്രമിച്ചിട്ടില്ല. ഇതൊക്കെ മനസ്സിലാക്കാന്‍ കഴുതപ്പാല് കുടിച്ചു വളര്‍ന്നവര്‍ക്ക് എവിടെയാ ബുദ്ധി. നാളെ മുതല്‍ ബ്രാണ്ടി തണ്ണി ഒഴിക്കാതെ അടിക്കേണ്ടിവരും എന്ന് പറഞ്ഞാല്‍ അതുമതി തമിഴര്‍ക്ക് കേരളം ആക്രമിക്കാന്‍.,.
എന്തിനു ഇനി മറ്റുള്ളവരെ കുറ്റം പറയണം. ബ്രിട്ടീഷ്കാര് ഉണ്ടാക്കിയ കരാര്‍ പുതുക്കിനല്‍കിയതും നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തന്നെ അല്ലെ. കുടിവെളളത്തോടൊപ്പം വൈദ്യുതി ഉത്പാദിപ്പിക്കാനും അനുമതി നല്കി. അതുവഴി കോടികള്‍ ഉണ്ടാക്കുന്നു അവര്‍. പഴയ കരാര്‍ റദ്ദ് ചെയ്യാനും അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യാനും തമിഴ്നാടിന്റെ അനുമതി വേണ്ട എന്ന് നിയമോപദേശം ലഭിച്ചിട്ടും അതിനൊന്നും നമ്മുടെ സര്‍ക്കാര്‍ തയ്യാറല്ല. നമ്മളെ അവസാനം ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളം കൊടുത്തെ അവരടങ്ങു. പുതിയ അണക്കെട്ട് നിര്‍മിച്ചാലും പ്രശ്നങ്ങള്‍ തീരില്ലല്ലോ.പുതിയതിന്റെ പണി പൂര്‍ത്തിയാകുംവരെ പഴയത് നില്കില്ല. നിലവില്‍ 130 അടിയില്‍നിന്ന് വെള്ളം താഴ്ത്താന്‍ സംവിധാനം ഇല്ലാത്ത അണക്കെട്ടില്‍ 120 അടി ആക്കാന്‍ തീരുമാനം എടുത്തവരല്ലേ നമ്മളെ ജനപ്രതിനിധികള്‍. തീരുമാനം എടുത്തിട്ട് എന്തായി. ഒന്നും നടപ്പിലായില്ല.
വരാനുള്ളത് വഴിയില്‍ തടയാന്‍ ഒരു അണക്കെട്ടിനും പറ്റില്ലല്ലോ. ഒരു കാര്യത്തില്‍ മാത്രം സമാധാനിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ രാഷ്ട്രിയക്കാരനെന്നോ വേര്‍തിരിവില്ലല്ലോ, വരാന്‍പോകുന്ന പ്രളയത്തിനു.ഇതൊരു വിജയത്തിനും പിന്നില്‍ ഒരു സ്ത്രീയുടെ കരങ്ങള്‍ ഉണ്ടാകും എന്ന് പറയുന്നത് ഇവിടെ തിരുതിയെഴുതാം. ഒരു സ്ത്രീ വിചാരിച്ചാല്‍ ഇതൊരു ദേശത്തെയും ഇല്ലാതാക്കാം.
അമ്മക്ക് വാഴ്ത്തുക്കള്‍...